പാഥേയം: ഒരു കഥാമോഷണത്തിന്റെ കഥ

വര്‍ഷം ഒന്നൊന്നര കഴിഞ്ഞിരിക്കണം. ദല്‍ഹിയില്‍ നിന്ന് കുട്ടിയുടെ ഫോണ്‍. “ആശാനേ, ആ ഭരതന്‍ നമ്മെ പറ്റിച്ചല്ലോ. ആ കഥ സിനിമയായി വന്നിട്ട് രണ്ടുമൂന്നു മാസങ്ങളായിരിക്കുന്നു. നമ്മുടെ പ്രോജക്ട്ട് അറിയാവുന്ന ഒരു സുഹൃത്താണ് ഇപ്പോള്‍ തിരുവനന്തപുരത്തു നിന്ന് വിളിച്ചു പറഞ്ഞത്. സിനിമയില്‍ മോഷണം പുത്തരിയല്ല. തമിഴ്സിനിമയില്‍ മികച്ച സംവിധായകരില്‍ പലരും കഥാമോഷണത്തിന്റെ പേരില്‍ കോടതി കയറിയിട്ടുണ്ട്/ കയറിക്കൊണ്ടിരിക്കുന്നു. പ്രതിഭാശാലികളും സിനിമാമോഹികളുമായ യുവാക്കള്‍ ഉറക്കമൊഴിഞ്ഞിരുന്നു കഥകളെഴുതി മുന്‍നിരക്കാരായ സംവിധായകര്‍ക്കോ നിര്‍മ്മാതാക്കള്‍ക്കോ വായിക്കാന്‍ കൊടുക്കും. അവര്‍ അതൊക്കെ ഉളുപ്പില്ലാതെ അടിച്ചുമാറ്റി സ്വന്തം പേരില്‍ സിനിമയെടുത്തു വിലസും. സിനിമ പുറത്തു...

സത്യേന്ദ്ര: സിനിമാനഗരത്തിൽ ഒരഭയാർത്ഥി

സാധാരണ വാങ്ങാറുള്ള കൈമടക്കും വാങ്ങി അയാള്‍ തിരക്കുള്ള തെരുവിലേക്ക് നടക്കുമ്പോള്‍ ഞാനോര്‍ത്തു, കൊവിഡ് പോലും സത്യേന്ദ്രയെ വിട്ടയച്ചിരിക്കുന്നു. ഏറെ പഴക്കംചെന്ന മാസ്ക് രക്ഷാകവചമായി അയാളെ സംരക്ഷിക്കുന്നുണ്ടാകണം. വിധി സത്യേന്ദ്രക്ക് പിന്നാലെ മന്ദം മന്ദം നടക്കുകയാണ്- പഴയ മിച്ചല്‍ ക്യാമറയുമായി. സിനിമ എന്ന കലാരൂപം ചിലര്‍ക്ക് ഭ്രാന്താവേശമാണ്. സിനിമ കാണുന്നത് ചിലര്‍ക്ക് ഭ്രാന്താണെങ്കില്‍ സിനിമയില്‍ എന്തെങ്കിലും ചെയ്യുക എന്നതാണ് മറ്റുചിലര്‍ക്ക് ഭ്രാന്ത്. അഭിനയിക്കുക അല്ലെങ്കില്‍ സംവിധാനം ചെയ്യുക. ഒന്നുമില്ലെങ്കില്‍ ഒരു തിരക്കഥയെങ്കിലും എഴുതി ഭ്രാന്ത് അവസാനിപ്പിക്കുക. കോടമ്പാക്കത്തിന്റെ വരണ്ടുണങ്ങിയ ഇടനാഴികളില്‍ ഇത്തരം മോഹ(ഭംഗ) ങ്ങളുമായി സഞ്ചരിക്കുന്ന...

ജനാലയിലെ കടുവ : തെരഞ്ഞെടുത്ത 30 കഥകള്‍ – പി കെ ശ്രീനിവാസന്‍

മുന്നുര: സക്കറിയ പ്രസാധനം: സൈന്‍ ബുക്സ്, തിരുവനന്തപുരം കവര്‍: അജയകുമാര്‍ സക്കറിയ എഴുതുന്നു: നിരാലംബരുടെ പാതാള സഞ്ചാരങ്ങള്‍: “നിഗൂഢങ്ങളും നിഷ്ഠുരങ്ങളുമായ ശക്തികള്‍ വിളയാടുന്ന ഒരു ലോകത്തിന്‍റെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പൈശാചികങ്ങളായ വര്‍ഗ്ഗീയ കലാപങ്ങള്‍; പാര്‍ട്ടിയുടെ ഹൃദയ ശൂന്യതകള്‍; ഭരണകൂടങ്ങളുടെ ക്രൂരതകള്‍, വിപ്ലവകാരികളുടെ ദയനീയാന്ത്യങ്ങള്‍; ബന്ധങ്ങളുടെ ചീഞ്ഞഴിയലുകള്‍; ആത്മഹത്യയുടെ ഘനീഭവിച്ച സ്വകാര്യ പ്രപഞ്ചങ്ങള്‍; നാരകീയ അതീന്ദ്രിയാനുഭവങ്ങള്‍; മതിഭ്രമങ്ങള്‍; അബോധാവസ്ഥകള്‍; എല്ലാറ്റിനും മീതേ അലസഗമനം നടത്തുന്ന മരണദേവത. മറ്റുവാക്കുകളില്‍, നമ്മുടെ കാലത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ശ്രീനിവാസന്‍റെ കഥകള്‍ നമ്മെ നയിക്കുന്നത്. നമ്മെ ഇന്ന് കൈയേറിക്കൊണ്ടണ്‍ിരിക്കുന്ന വിവിധ...

M T Vasudevan Nair

ഔചിത്യവും പത്രാധിപന്മാരും ആനുകാലികങ്ങൾ പ്രവർത്തിക്കുന്നവരുടെ ഔചിത്യം കുറഞ്ഞു വരുന്ന കാലമാണിത്. സ്വന്തം സാഹിത്യമോ ചിത്രമോ അച്ചടിക്കാൻ താൽപ്പര്യം കാണിക്കാതിരുന്ന ഒരു സംഘം പത്രാധിപന്മാർ മലയാളത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്നത്തെ ന്യൂജൻ “എഡിറ്റർമാർ”ക്ക് അറിയില്ല. മലയാളത്തിലെ ഒരു പ്രമുഖ ‘ആഴ്ചപ്പതിപ്പ്’ പത്രാധിപർ തന്റെ നോവലിനെ പറ്റിയുള്ള വിവരണം അല്പം പോലും ഉളിപ്പില്ലാതെ ഫോട്ടോ സഹിതം പലതവണ കൊടുത്ത ചരിത്രം സമീപകാലത്താണ്. എഴുതാൻ കൂലിപ്പടയാളികൾ ഉള്ളപ്പോൾ ചമ്മലിന്റെ ആവശ്യവുമില്ല. അപ്പോഴാണ് എം ടിയുടെ കാര്യം ഓര്മ വന്നത്.എൺപതുകളിൽ എം ടി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ ആയിരിക്കുമ്പോഴാണ് കെ പി...